മുത്തോലി: ചെറുവാഹനങ്ങള്‍ക്കു മാത്രം സഞ്ചരിക്കാന്‍ സാഹചര്യമുണ്ടായിരുന്ന മുത്തോലി പഞ്ചായത്തിലെ പിഎച്ച്സി-മക്കുതറ റോഡ് (മുത്തോലി സെന്റ് ജോർജ് പള്ളി റോഡ്) സ്മാര്‍ട്ടായി. മൂന്നു മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന ഈ റോഡ് മുത്തോലി പള്ളി വികാരി ഫാ. കുര്യന് വരിക്കമാക്കലിന്റെ നേതൃത്വത്തില്‍ ഇടവക സമൂഹത്തിന്റെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ മൂന്നുമീറ്റര്‍ വീതി എന്നുള്ളത് ആറ് മീറ്ററാക്കുന്നതിനും മുത്തോലി പള്ളിവക സ്ഥലങ്ങളില്‍ എട്ടു മീറ്റര്‍ വീതിയാക്കുന്നതിനും സാധിച്ചു.
17 സ്ഥലമുടമകള്‍ സൗജന്യമായി ഒരേക്കര്‍ സ്ഥലം വിട്ടുനൽകിയപ്പോള്‍ കയ്യാലകളും മതിലുകളും തീര്‍ക്കുന്നതിനും റോഡ് വീതിയെടുക്കുന്നതിനുമായി 12 ലക്ഷം രൂപയോളം ഇടവകസമൂഹത്തില്നിന്നു സമാഹരിക്കുന്നതിന് സാധിച്ചു.
ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് റോഡ് സ്മാര്‍ട്ടായത്. ആറു മീറ്റര്‍ വീതിയിലാണ് റോഡിന്റെ ടാറിംഗ് നടത്തിയത്. എട്ടു മീറ്റര്‍ വീതിയുള്ള ഭാഗത്ത് ആറു മീറ്റര്‍ ടാറിംഗും രണ്ടുവശത്തേക്കും ഓരോ മീറ്റര്‍ കോണ്‍ക്രീറ്റിംഗും നടത്തി പൂര്‍ണമായും ഉപയോഗപ്രദമാക്കി.
പുനര്‍നിര്‍മിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. മുത്തോലി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. കുര്യന് വരിക്കമാക്കല്‍ അധ്യക്ഷത വഹിച്ചു.
തോമസ് പുന്നത്താനത്ത്, പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോയി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഹരിദാസ് അടമത്തറ, പഞ്ചായത്ത് മെംബര്‍ ജാന്‍സി ജോസ് നരിക്കാട്ട്, മുന്‍ പഞ്ചായത്ത് മെംബര്‍മാരായ റെജി തലക്കുളം, ജോയി കുന്നപ്പള്ളി, ബാങ്ക് ബോര്‍ഡ് മെംബര്‍മാരായ ജേക്കബ് മഠത്തില്‍, ജോസ് നരിക്കാട്ട്, ട്രസ്റ്റിമാരായ റോമി ഞാറ്റുകാലകുന്നേല്‍, ബേബി ഐക്കര, നിര്മാണക്കമ്മിറ്റിയംഗങ്ങളായ ബേബിച്ചന് വാതല്ലൂര്‍, എന്‍.ജെ. പൗലോസ് ഞാറ്റുകാലാകുന്നേല്, തോമസുകുട്ടി പൊയ്കക്കല്‍, ജോയി മണ്ഡപത്ത് എന്നിവര്‍ പ്രസംഗിച്ചു.